Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Women

മോഡലിംഗിന്‍റെ മറവിൽ അന്താരാഷ്ട്ര മനുഷ്യക്കടത്ത്: കൊച്ചിയിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊച്ചി: മോഡലിംഗ് എന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാന കണ്ണികളായ സിന്ധു, അലീന എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ അലീനയ്ക്ക് മുൻപ് പല ക്രിമിനൽ കേസുകളിലും പങ്കുണ്ടെന്നും പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

മനുഷ്യക്കടത്തിന് പിന്നിൽ വലിയൊരു അന്താരാഷ്ട്ര മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഇരകളായ രണ്ട് യുവതികൾ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ ഉൾപ്പെടുത്തി പോലീസ് പ്രാഥമിക പ്രതിപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതികളെ വിദേശത്തേക്ക് ആകർഷിച്ചത്. എന്നാൽ വിദേശത്ത് എത്തിയതോടെ യുവതികളുടെ പാസ്‌പോർട്ടും രേഖകളും പിടിച്ചുവെക്കുകയും പലർക്കായി കാഴ്ചവെക്കുകയുമായിരുന്നു.

ചൂഷണത്തിന് വഴങ്ങാത്തതിന് തങ്ങളെ അവിടെവച്ച് ക്രൂരമായ മർദനത്തിന് ഇരയാക്കിയതായും പലരുടെയും കാരുണ്യവും സഹായവും കൊണ്ടാണ് കഷ്ടിച്ച് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതെന്നും ഇരകളായ യുവതികൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

നാട്ടിൽ തിരിച്ചെത്തിയ യുവതികൾ നൽകിയ പരാതിയിൽ മരട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ വലയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. സംഘത്തിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുൻപ് എത്രപേരെ ഇത്തരത്തിൽ കടത്തിയിട്ടുണ്ടെന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

എംഡിഎംഎയുമായി എത്തിയ യുവതികളും വാങ്ങാനെത്തിയ യുവാക്കളും അറസ്റ്റിൽ

ചാലക്കുടി: മാരക രാസലഹരിയായ എംഡിഎംഎ വില്പനയ്ക്കായി എത്തിയ രണ്ടു യുവതികളും എംഡിഎംഎ വാങ്ങാനെത്തിയ മൂന്നു യുവാക്കളും പിടിയിലായി.

വൈക്കം സ്വദേശികളായ ഓതളത്തറ വീട്ടിൽ വിദ്യ (33), അഞ്ചുപറ വീട്ടിൽ ശാലിനി(31) എന്നിവരാണ് എംഡിഎംഎ കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ടുവന്നത്. കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻകാട്ടിൽ ഷിനാജ് (33), അജു എന്നറിയപ്പെടുന്ന ആനക്കൂട്ട് വീട്ടിൽ അജ്മൽ (35), അച്ചു എന്നറിയപ്പെടുന്ന കടവിൽ വീട്ടിൽ അജ്മൽ (25) എന്നിവരാണ് എംഡിഎംഎ വാങ്ങാനായി എത്തി പിടിയിലായത്.

ചാലക്കുടി കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽനിന്നാണ് എംഡിഎംഎയുമായി വന്ന യുവതികളെ പിടികൂടിയത്.

ഷിനാജ് ബംഗളൂരുവിൽ മയക്കമരുന്ന് കടത്തിയ കേസിലും മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.
പടം ഉണ്ട്...

Latest News

Corehub Up